ടെഹ്റാന്‍: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ജനിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ് ഉൾപ്പെടെ ഇറാൻ തുറമുഖ നഗരങ്ങൾക്കും ദ്വീപുകൾക്കും നേരെയാണ് അമേരിക്ക ആക്രമണം ശക്തമാക്കിയത്. ആക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായി മൂന്ന് സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു എസ് സേനക്കു നേരെ തങ്ങളും ആക്രമണങ്ങള്‍ നടത്തിയെന്ന് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) വെളിപ്പെടുത്തി.
ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള അമേരിക്കയുടെ ഔദ്യോഗിക നാവിക ഉപരോധം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1:30-നാണ് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ ഇതുവരെ 13 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും 3 പേരെ കാണാതാവുകയും ചെയ്തതായി പിടിഐ ) സ്ഥിരീകരിച്ചു. ഉപരോധം തുടങ്ങുന്നതിന് കൃത്യം ഒരു മണിക്കൂർ മുമ്പ് തന്നെ അമേരിക്ക ഇറാനിൽ ആക്രമണം അഴിച്ചുവിട്ടു. ഇറാന്റെ കപ്പലുകളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ആക്രമണത്തെ തുടർന്ന് ഇറാനിലെ പ്രധാന തീരദേശ മേഖലകളായ ഹോർമോസ്ഗൻ, സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
SUMMARY: American attack again; Iran retaliates in the Gulf
















