കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോണ്‍ കോളെന്ന് പരാതി. ഡല്‍ഹിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞാണ് കോൾ വന്നത്. മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. വിദ്യ ബാലകൃഷ്ണന്റെ പരാതിയില്‍ സൈബര്‍ പോലീസ് കേസ് എടുത്തു.
ഈ മാസം ഏഴിന് ആയിരുന്നു സംഭവം. നിരവധി എംഎൽഎമാരെ ഈ വിധത്തിൽ തട്ടിപ്പുകാർ ബന്ധപ്പെട്ടു എന്നും നേതൃത്വത്തിന്റെ അറിവോടെ ആണ് പരാതി നൽകിയത് എന്നും എംഎൽഎ പറയുന്നു. പണം നൽകിയാൽ മന്ത്രി പദവി നൽകാം എന്ന് വാഗ്ദാനം ചെയ്‌തായിരുന്നു ഫോൺ കോൾ. വാട്സ്ആപ്പ് കോൾ ആയിരുന്നു ലഭിച്ചത്. ഡല്‍ഹിയിൽ നിന്നാണ് വിളിക്കുന്നത് എന്നാണ് പറഞ്ഞതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഡൽഹിയിൽനിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും പാർട്ടിയാണ് പ്രതികരിക്കേണ്ടതെന്നും വിദ്യ പറഞ്ഞു.
SUMMARY: Elathur MLA Vidya Balakrishnan files complaint after receiving fake phone call from high command, saying he will be made a minister if he pays Rs 3 crore















