തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലാണ് അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ കാപ്പ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്നതിനാല്‍ സുഗതന് തല്‍ക്കാലം ജയില്‍ മോചിതനാകാൻ സാധിക്കില്ല.
നേരത്തെ, കാപ്പ കേസില്‍ വിയ്യൂർ ജയിലില്‍ കഴിയുന്നതിനിടയിലാണ് സുഗതൻ കൗണ്‍സിലർ ആയി സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്നും, ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്നും വ്യക്തമാക്കിയാണ് കോടതി ഇതിന് അനുമതി നല്‍കിയത്. അസാധാരണ സാഹചര്യങ്ങളില്‍ ജനവിധി മാനിച്ചുകൊണ്ട് കോടതിയ്ക്ക് ഇത്തരം അസാധാരണ തീരുമാനങ്ങള്‍ എടുക്കാമെന്നും ഉത്തരവില്‍ പരാമർശിച്ചിട്ടുണ്ട്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാർഡ് 20 ലെ കൗണ്‍സിലറായ സുഗതൻ.
SUMMARY: Court grants bail to BJP Councilor R. Sugathan; however, he cannot be released from jail due to a pending KAAPA case.
















