ഗാംഗ്‌ടോക്: സിക്കിമില്‍ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നുതന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം.
അതിന് വേണ്ട നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അനീഷിന്റെ ഭാര്യയടക്കമുള്ള ബന്ധുക്കള്‍ എന്നിവർ കഴിഞ്ഞ ദിവസം സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിരുന്നു. കാലാവസ്ഥ മോശമായതും സിഗ്നലിന്റെ ഉള്‍പ്പെടെ പ്രശ്‌നമുള്ളതും കാരണം തെരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. എൻഎച്ച്‌പിസിയില്‍ സീനിയർ മാനേജരായിരുന്നു ജിയോളജിസ്റ്റായ അനീഷ് മോഹൻ.
16 വർഷമായി എൻഎച്ച്‌പിസിയില്‍ ഉദ്യോഗസ്ഥനാണ്. കുടുംബസമേതം ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പില്‍ കുടുംബാംഗമാണ് അനീഷ്.
SUMMARY: Malayali trapped in Sikkim tunnel landslide dies; body recovered
















