ബെംഗളൂരു: ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ പ്രതിക്കായി ബെംഗളൂരു പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് സാമ്പിഗെഹള്ളി പോലീസ് സ്വമേധയാ (സുവോ മോട്ടോ) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
A woman allegedly fought back against a man who sexually harassed her on a Bengaluru Metropolitan Transport Corporation (BMTC) bus, with the incident coming to light after a video of the confrontation went viral on social media.
The incident reportedly occurred on a Route 500D… pic.twitter.com/GXQg0ZkoGb
— Hate Detector 🔍 (@HateDetectors) July 25, 2026
ജൂലൈ 24 ന് ഉച്ചകഴിഞ്ഞ് ഹെബ്ബാളിനും മന്യത ടെക് പാർക്കിനുമിടയിൽ സർവീസ് നടത്തിയിരുന്ന ബിഎംടിസി റൂട്ട് നമ്പർ 500D/40 ബസില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച പോലീസ് ബസിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. ബിഎംടിസി അധികൃതരുമായി ചേർന്നും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശങ്ങളിൽ ഇയാൾ മുമ്പും ബിഎംടിസി ബസുകളിൽ സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്ന അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Attempt to rape woman in BMTC bus; Search underway for accused
















