ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. രാമമൂർത്തി നഗര്‍ എൻ.ആർ.ഐ. ലേഔട്ട് സ്വദേശിയും പഴക്കച്ചവടക്കാരനുമായ വിജയ് രാഘവിനെ (42)യാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് പിടിച്ചെടുത്തു.
ഞായറാഴ്ച രാത്രി രാമമൂർത്തി നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാബിനായി കാത്തുനിന്നിരുന്ന യുവതിയുടെ സമീപത്തെത്തിയ പ്രതി യുവതിയെ വശീകരിക്കാൻ ശ്രമിച്ചതായും പണം വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു. യുവതി മൊബൈൽ ഫോണിൽ ഇയാളുടെ ദൃശ്യങ്ങൾ പകർത്തി. പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ പ്രതി സ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോയും അനുഭവവും യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Creepy man arrested by #Bengaluru police
The man, who tried to solicit an office-going woman while she was waiting for her cab, has been identified as 42-year-old Vijayraghav, a fruit-seller & resident of NRI Layout.
The woman had recorded him on her mobile phone when he… pic.twitter.com/opQBXSJDGl
— TOI Bengaluru (@TOIBengaluru) July 28, 2026
SUMMARY: 42-year-old man arrested for misbehaving with a woman waiting for a cab on the roadside
















