ബെംഗളൂരു: വീടിന് മുന്നിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നിർദേശത്തിൽ അതൃപ്തി അറിയിച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. നിർദേശിച്ചിരിക്കുന്ന ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തയച്ചു.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പുറത്തിറക്കിയ കരട് പാർക്കിങ് ചട്ടങ്ങളിലാണ് വീടിന് മുന്നിലെ പൊതുറോഡിൽ പാർക്ക് ചെയ്യുന്നതിന് വാർഷിക പെർമിറ്റ് ഫീസ് നിർദേശിച്ചിരിക്കുന്നത്. ഹാച്ച്ബാക്കിന് 15,000, സെഡാന് 20,000, എസ്.യു.വിക്ക് 25,000 എന്നിങ്ങനെയാണ് നിർദേശം.
ഈ ഫീസ് സാധാരണക്കാരെ അധികമായി ബാധിക്കുമെന്ന ആശങ്കയാണ് രാമലിംഗ റെഡ്ഡി ഉന്നയിച്ചത്. അതിനാൽ നിർദേശത്തെക്കുറിച്ച് വീണ്ടും പരിശോധിച്ച് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ തീരുമാനം എടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അതേസമയം, ഇത് ഇപ്പോഴും കരട് നിർദേശം മാത്രമാണ്. അന്തിമ ചട്ടങ്ങൾ നിലവിൽ വന്നിട്ടില്ല. പൊതുജനങ്ങൾക്ക് നിർദേശത്തിനെതിരെ അഭിപ്രായങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള അവസരമുണ്ട്.
SUMMARY: There is a demand to review the parking fee in front of the house
















