വാഷിങ്ടൺ: ഇറാനുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യു.എസ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം. ഹോർമുസിൽ കടൽമൈനുകൾ വിന്യസിക്കാൻ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി.) റോക്കറ്റുകൾ തയ്യാറാക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് ആക്രമണമെന്ന് യു.എസ്. പ്രതികരിച്ചു. ലാറക് ദ്വീപിലെ രണ്ട് ഇറാനിയന്‍ ലോഞ്ചറുകള്‍ യു.എസ് തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈയില്‍ നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്. ഹോര്‍മുസിനെ സുരക്ഷിതമാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും, കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മേഖലയില്‍ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്. പുതിയ മൈനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയെന്നും യുഎസ് അറിയിച്ചു.
അതേസമയം ആക്രമണത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം പ്രതികരിച്ചു. യു എസ് സൈനികമായും സാമ്പത്തികമായും വലിയ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
SUMMARY: US air strikes again in Hormuz; Iran’s military bases were destroyed
















