അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാല്‍പെ സംഘം പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് മാല്‍പെക്ക് അനുമതി ലഭിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും ഈശ്വറിനൊപ്പം പരിശോധന നടത്തും.
അർജുന്റെ ലോറിയുടെ സ്ഥാനം എങ്ങനെയാണെന്ന് കണ്ടെത്തി ക്യാബിൻ തുറക്കാനുള്ള ശ്രമമായിരിക്കും നടത്തുക. ഇന്ന് പ്രാഥമിക തെരച്ചിലാണ് നടത്തുന്നത്. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തിരച്ചിലില്‍ പങ്കെടുക്കും.
പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ടായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥയും അനുകൂലമാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും ഇനി വിശദമായ പരിശോധന. നേരത്തെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.
മണ്ണും വലിയ കല്ലുകളും മറ്റും പ്രദേശത്ത് അടിഞ്ഞുകൂടിയതാണ് തിരച്ചിലിന് തിരിച്ചടിയായത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് സംഘം വീണ്ടും പുഴയിലിറങ്ങുന്നത്.
<br>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : Arjun Rescue Mission; Ishwar Malpe entered the river and started searching