ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസില്‍ വിവാദമായ ഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എന്‍.പാര്‍വതി. കുടുംബത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പെടെ കേസടുത്ത സാഹചര്യത്തിലാണ് മുഡയ്ക്ക് പാര്‍വതി ഭൂമി തിരിച്ചുനല്‍കാമെന്ന് കാട്ടി കത്തയച്ചത്. കേസില്‍ ഇഡി കേസെടുത്ത സാഹചര്യത്തില്‍ സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടക്കാന്‍ കഴിയും.
അതേസമയം രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ലെന്നും, തന്റെ ഭർത്താവിന്റെ അഭിമാനമാണ് വലുതെന്നും പാർവതി പ്രതികരിച്ചു. തനിക്ക് അനുവദിച്ച പ്ലോട്ടുകള്‍ തിരികെ നല്‍കുന്നതിനൊപ്പം മുഡയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും പാർവതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രിക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്.
മുഡ അഴിമതിയിൽ സെപ്റ്റംബർ 27ന് ലോകായുക്ത രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും പുറമേ ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
TAGS: KARNATAKA | MUDA SCAM
SUMMARY: Hrs after ECIR filed, CM’s wife Parvathi offers to surrender 14 Muda plots