ബെംഗളൂരു: വിദ്യാർഥികൾക്ക് മേരെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയെന്ന് ആരോപിച്ച് ഐഐഎം ബാംഗ്ലൂർ ഡയറക്ടർ ഋഷികേശ് ടി. കൃഷ്ണൻ, ഡീൻ (ഫാക്കൽറ്റി) ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡിസിആർഇ) നടത്തിയ അന്വേഷണത്തിലാണ് അസോസിയേറ്റ് പ്രൊഫസർ ഗോപാൽ ദാസ് നടത്തിയ ജാതി അടിസ്ഥാനത്തിലുള്ള പീഡന ആരോപണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
സീനിയർ ഫാക്കൽറ്റി അംഗങ്ങളായ ദിനേശ് കുമാർ, സൈനേഷ് ജി, ശ്രീനിവാസ് പ്രക, ചേതൻ സുബ്രഹ്മണ്യൻ, ആശിഷ് മിശ്ര, ശ്രീലത ജോണലഗേഡു, രാഹുൽ ഡെ എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ. തനിക്കും, തന്റെ വിദ്യാർഥികൾക്കും നേരെ സ്ഥാപനത്തിൽ ജാതി അടിസ്ഥാനത്തിൽ വിവേചനം നടക്കുന്നതാണ് പ്രൊഫസർ ദാസ് ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ രാഷ്‌ട്രപതിക്കും അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് കത്തയച്ചിരുന്നു. തുടർന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡിസിആർഇ) മാർച്ചിൽ അന്വേഷണം ആരംഭിച്ചത്.
TAGS: BENGALURU | BOOKED
SUMMARY: Bengaluru police book IIM-B director including 7 faculty for caste-based harassment