കോഴിക്കോട്: മലയാള സാഹിത്യത്തെ അതിന്റെ ഏറ്റവും വലിയ സമ്പന്നതയിലേക്ക് ഉയർത്തിയാണ് എംടി വിട പറയുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികള്‍ ഏറ്റുവാങ്ങിയ ശേഷം സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്‌കാരം ചടങ്ങുകള്‍ പൂർത്തിയായത്. എംടിയുടെ സഹോദരന്റെ മകന്‍ ടി സതീശനാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.
മലയാളത്തിന്റെ മഹാപ്രതിഭയെ അവസാനമായി ഒരുനോക്ക് കണ്ട്, അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി ആളുകള്‍ വീട്ടിലും ശ്മശാനത്തിലുമായി എത്തിയിരുന്നു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം നടക്കും. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. എന്നിട്ടും കൊട്ടാരം റോഡില്‍ എം ടിയെ കാണാന്‍ ആയിരങ്ങള്‍ കാത്തുനിന്നു.
കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് വഴിയാണ് വിലാപയാത്ര മാവൂർ റോഡിലെ പൊതുശ്മശാനത്തിലെത്തിയത്. പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകള്‍ കാത്തുനിന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എംടിയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
TAGS : MT VASUDEVAN NAIR
SUMMARY : LIVELegendary writer MT Vasudevan Nair cremated with state honours