രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും മറ്റ് 16 പേരുടെയും കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ ഒമ്പത് വരെയാണ് കസ്റ്റഡി നീട്ടിയത്. ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളേയും ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
പോലീസ് നൽകിയ റിമാൻഡ് അപേക്ഷയെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റാൻ 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ചൊവ്വാഴ്ച അനുമതി നൽകിയിരുന്നു. ബെംഗളൂരു ജയിലിൽ നടന് വിഐപി പരിഗണന ലഭിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
കൊലപാതകക്കേസിലെ കൂട്ടുപ്രതികളെ സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റാനും കോടതി അനുമതി നൽകിയിട്ടുണ്ട്. പ്രതികളായ പവൻ, രാഘവേന്ദ്ര, നന്ദീഷ് എന്നിവരെ മൈസൂരു ജയിലിലേക്കും, ജഗദീഷ്, ലക്ഷ്മണ എന്നിവരെ ശിവമൊഗ ജയിലിലേക്കും, ധനരാജിനെ ധാർവാഡ് ജയിലിലേക്കും, വിനയ് വിജയപുര ജയിലിലേക്കും, നാഗരാജിനെ കലബുർഗി ജയിലിലേക്കും, പ്രദോഷിനെ ബെളഗാവി ജയിലിലേക്കും മാറ്റാനാണ് കോടതി ഉത്തരവ്.
മൂന്ന് പ്രതികളായ പവിത്ര ഗൗഡ, അനുകുമാർ, ദീപക് എന്നിവർ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തുടരും. രവി, കാർത്തിക്, നിഖിൽ, കേശവമൂർത്തി എന്നീ നാല് പ്രതികളെ നേരത്തെ തുമകുരു ജയിലിലേക്ക് മാറ്റിയിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru court extends judicial custody of Darshan & other accused till September 9



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.