തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ഇന്നു മുതൽ പുതിയ തലത്തിലേക്ക് കടക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാമാർ നിരാഹാര സമരമിരിക്കും. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് രാവിലെ 11 മുതൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നിരാഹാരമിരിക്കുക.
ആരോഗ്യമന്ത്രി വീണാ ജോര്‍ജും ആശാ വര്‍ക്കര്‍മാരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എന്‍.എച്ച്.എം. ഡയറക്‌ടറുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു മന്ത്രി ചര്‍ച്ചയ്‌ക്കു തയാറായത്. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാക്കുകയായിരുന്നു.
അതേസമയം കേന്ദ്ര സഹായം കിട്ടാതെ ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധന നടക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ചചെയ്യാന്‍ ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.
<BR>
TAGS : ASHA WORKERS STRIKE
SUMMARY : Asha workers to go on indefinite hunger strike from today