കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചെന്ന് ആരോപിച്ച് വിച്ഛേദിച്ച വീട്ടിലെ വൈദ്യുതി കണക്ഷന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പുനസ്ഥാപിച്ചു. ഉള്ളാട്ടില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി. പുനസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്ക്കും നന്ദിയുണെന്നും റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായി നല്കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന് പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കൊടുവിലാണ് വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായതും വൈദ്യുതി വിച്ഛേദിച്ചതും.
സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടം മുഴുവൻ ഈടാക്കുമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞു. പിന്നാലെ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്താൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. തുടർന്നാണ് രാത്രി ജീവനക്കാരെത്തി പുനഃസ്ഥാപിച്ചത്.<BR>
TAGS : KSEB
SUMMARY : KSEB restored electricity connection to Razak’s house