ബെംഗളൂരു: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന മും ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഉത്തരവിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇതോടെ ഉത്തരവ് പിൻവലിക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
തങ്ങളും മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാം. തിരുത്തലുകൾക്ക് എപ്പോഴും അവസരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും നിലവിലെ ഉത്തരവ് റദ്ദാക്കുന്നുവെന്നും ബെഞ്ച് അറിയിച്ചു. തുടർന്ന് കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകുകയും ചെയ്തു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ കാണുന്നത് കുറ്റകരമല്ലെന്നും അവ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശിക്ഷ ബാധകമാണെന്നായിരുന്നു കോടതിയുടെ വിധി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ കാണുന്ന വ്യക്തിക്കെതിരെ ഐ.ടി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം കുറ്റം ചുമത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ. ഇനായത്തുള്ള സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
TAGS: KARNATAKA | HIGHCOURT
SUMMARY: Highcourt cancels verdict on watching child porn given previously