നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി: സമഗ്രാന്വേഷണത്തിന് പോലീസ്


 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള ഒരുക്കത്തില്‍ പോലീസ്. സംഭവത്തില്‍ പോലീസ് സമഗ്രാന്വേഷണം നടത്തും. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് പോലീസ് നീക്കം.

പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ രേഖപ്പെടുത്തി മക്കള്‍ സ്ഥാപിച്ച പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപന്‍ സ്വാമിയാണ് മരിച്ചത്. നെയ്യാറ്റിന്‍കര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെന്നും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ഗോപന്‍ സമാധിയായെന്ന് അറിയിച്ചുളള പോസ്റ്റുകള്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് മക്കള്‍ പതിച്ചത്. ഇതിന് മുമ്പ് രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം സമാധിയിരുത്തി അടക്കം ചെയ്തിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ഇതിന് ശേഷം കുഴിമാടത്തിന് മുകളില്‍ സിമന്റ് കൊണ്ട് ഒരു തിട്ട കെട്ടുകയും ചെയ്തു. പോസ്റ്റര്‍ കണ്ടതോടെ മരണം കൊലപാതകമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.

TAGS :
SUMMARY : Controversial Samadhi in Neyyatinkara: Police to conduct comprehensive investigation

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!