Wednesday, June 25, 2025
25.3 C
Bengaluru

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു; പോരാട്ടം തുടരുമെന്ന് പി.വി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ എം എൽ എ. തന്റെ ആരോപണങ്ങളിൽ ചിലർ മുഖ്യമന്ത്രിയെ പൂർണമായി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അൻവർ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലിസിൽ മുഖ്യമന്ത്രി പറഞ്ഞ പുഴുക്കുത്തുകൾക്ക് എതിരെയാണ് തന്റെ പോരാട്ടം. അത് ഇനിയും തുടരുമെന്നും പി വി അൻവർ വ്യക്തമാക്കി

പോലീസുകാരുടെ മനോവീര്യം തകർക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അങ്ങനെ തന്നെയാണ് വേണ്ടത്. അതിൽ തർക്കമില്ല. പക്ഷെ ഇവിടെ മനോവീര്യം തകരുന്നവരിൽ താൻ പറഞ്ഞ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളു. ഈ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നത്. സത്യസന്ധമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്.

ഉപദേശം കൊടുക്കുന്നയാളുകൾ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.  പോലീസിനെതിരെ എന്തുപറഞ്ഞാലും അത് മനോവീര്യം തകർക്കലാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. മുഖ്യമന്ത്രി ഇക്കാര്യം ഒന്നുകൂടി പുനഃപരിശോധിക്കണമെന്ന് എളിയ ആഭ്യർത്ഥന, അൻവർ പറഞ്ഞു.

മലപ്പുറം എസ്‌പി ആയിരുന്ന സുജിത്ത് കുമാറിന്റെ ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു പുറത്തുവിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ താൻ അംഗീകരിക്കുന്നുവെന്നും അൻവർ പറഞ്ഞു. ഫോൺ കോൾ പുറത്തിവട്ടപ്പോഴെ, ജീവിതത്തിൽ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് പറഞ്ഞിരുന്നു. പക്ഷെ, ഇതു പുറത്ത് വിടുകയല്ലാതെ വേറെ രക്ഷയില്ലായിരുന്നു.

ഒരു ഐപിഎസ് ഓഫീസർ എംഎൽഎയുടെ കാലുപിടിച്ചു കരയുന്ന നാലഞ്ചു ദിവസത്തെ റെക്കോർഡാണ് പുറത്തു വിട്ടത്. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. പക്ഷേ ആ ഫോൺ കോൾ പുറത്തുവിടാതെ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. ആ സംഭാഷണം എസ് പിയെ തുറന്നുകാട്ടുന്നതാണ്. പടച്ചവനായി തന്നതാണ് ആ ഫോൺ കോൾ. ജനങ്ങൾക്ക് കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഫോൺ കോൾ പുറത്തുവിട്ടതെന്നും അൻവർ വ്യക്തമാക്കി. കേരളത്തിലെ സ്വർണക്കടത്ത് വിഷയത്തിലും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ട് മാത്രമാണ് മുഖ്യമന്ത്രി വിശ്വസിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ആ കേസിൽ അന്വേഷണം നടക്കണം. പോലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ പോലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണ്ണ പണിക്കാരനോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും.

പി. ശശിയുടെ പ്രവർത്തനം മാതൃകാപരമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അൻവർ വ്യക്തമാക്കി. പി. ശശിയുടെ പ്രവർത്തനം മാതൃകാപരം എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ വിശ്വാസമാണ്. ആ വിശ്വാസം തനിക്കില്ല. അങ്ങനെ വിശ്വസിക്കാവുന്ന വ്യക്തിയാണ് അദ്ദേഹമെന്ന അഭിപ്രായവും തനിക്കില്ല. തൻ്റെ വീട്ടിലെ കാര്യങ്ങളല്ല പി. ശശിയോട് ആവശ്യപ്പെട്ടത്. ഈ നാടിന്റെയും, പോലീസും രാഷ്ട്രീയവും സാമൂഹികവുമായി കാര്യങ്ങളാണ് പി.​ ശശിയോട് ആവശ്യപ്പെട്ടത്. പി.വി അൻവർ പറഞ്ഞു.
<BR>
TAGS : KERALA | PV ANVAR MLA
SUMMARY : Misleading the Chief Minister. PV Anwar said that the fight will continue

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആലപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച്‌ വാർഡില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍...

ബെംഗളൂരുവിലെ എംഎം റോഡിൽ 20 ദിവസത്തേക്ക് ഗതാഗത നിരോധനം; ബദൽ മാർഗങ്ങൾ അറിയാം

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു...

വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് ഇന്നും യോഗം ചേരും

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി എസ്...

ബെംഗളൂരുവിൽ റോഡുകളിൽ കുഴിയടയ്ക്കൽ തുടങ്ങി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി...

ബെംഗളൂരുവിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ...

Topics

ബെംഗളൂരുവിലെ എംഎം റോഡിൽ 20 ദിവസത്തേക്ക് ഗതാഗത നിരോധനം; ബദൽ മാർഗങ്ങൾ അറിയാം

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു...

ബെംഗളൂരുവിൽ റോഡുകളിൽ കുഴിയടയ്ക്കൽ തുടങ്ങി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി...

ബെംഗളൂരുവിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ...

ലഹരിക്കെതിരെ നഗരം ഒന്നിക്കുന്നു; കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബോധവൽക്കരണ പരിപാടിയുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു: ലഹരി വിരുദ്ധ ബോധവൽക്കരത്തിനായി കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടിയുമായി...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ ഇനി പുറപ്പെടുക എസ്എംവിടിയില്‍ നിന്ന് 

ബെംഗളൂരു: ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ (എസ്ബിസി) നിന്ന് കേരളത്തിലേക്ക് യാത്ര...

ബെംഗളൂരുവിൽ രോഗ വ്യാപനം തടയാം ; 11 ഇടങ്ങളിലെ മലിനജലം പരിശോധിച്ചാൽ മതിയെന്ന് പഠനം

ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ...

ബെംഗളൂരുവിൽ 250 ലേറെ ഭിന്നശേഷിക്കാർക്ക് താങ്ങായി തൊഴിൽ മേള

ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക്  തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക്...

Related News

Popular Categories

You cannot copy content of this page