ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ; തമിഴ്നാട്ടിലെ 106 കിലോമീറ്റർ പാത ഈ വർഷം തുറക്കും

ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ 106 കിലോമീറ്റർ ഭാഗം ഈ വർഷം പൊതുജനങ്ങൾക്കായി തുറക്കും. ഡിസംബറോടെ പാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ബെംഗളൂരുവിന് സമീപത്തെ ഹൊസക്കോട്ടെയിൽ നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂർ വഴി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ വരെ നീളുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപാതയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ.
പാതയുടെ ചില ഭാഗങ്ങൾ കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും തമിഴ്നാട്ടിലെ പ്രവൃത്തികൾ വൈകുകയായിരുന്നു. നിർമാണ പ്രവൃത്തികൾ ഓഗസ്റ്റിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും മഴ ഉൾപ്പെടെയുള്ള നിരവധി കാരണത്താൽ നിർമാണം വൈകുകയായിരുന്നു. ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കർണാടകയിലെ പദ്ധതിയുടെ പ്രവൃത്തികൾ അതിവേഗത്തിലാണ് പൂർത്തിയായത്. പൂർത്തിയായ 71 കിലോമീറ്റർ പാത അടുത്തിടെ തുറന്നുനൽകിയിരുന്നു. എന്നാൽ ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വൈകുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലായി 10 പാക്കേജുകളിലായാണ് പ്രവൃത്തികൾ നടക്കുന്നത്.
TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Portion in TN of blr – chennai expressway to be opened this year



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.