Wednesday, January 7, 2026
19.8 C
Bengaluru

ബെംഗളൂരു തുരങ്ക റോഡ്; നിർമാണം ഏറ്റെടുക്കാൻ അദാനിയും ടാറ്റയും രംഗത്ത്

 ബെംഗളൂരു: ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് നിർമിക്കാൻ അദാനി ഗ്രൂപ്പും ടാറ്റ പ്രോജക്ട്സും ഉൾപ്പെടെ രാജ്യത്തെ മുൻനിര കമ്പനികൾ രംഗത്ത്. തിങ്കളാഴ്ച കമ്പനികളുടെ പ്രതിനിധികൾ ബെംഗളൂരു സ്മാർട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ(ബി-സ്മൈൽ) വസന്ത്നഗറിലെ ഓഫിസിലെത്തി ചർച്ച നടത്തി. 20 ദിവസങ്ങൾക്കു മുൻപാണ് ബി-സ്മൈൽ ഇതിനായി കരാർ ക്ഷണിച്ചത്.

പത്തോളം കമ്പനികളാണ് റോഡ് നിർമാണത്തിന്റെ ചുമതല ഏറ്റെടുക്കാൻ സന്നദ്ധതയുമായി രംഗത്തെത്തിയത്. കരാർ ഏറ്റെടുക്കുന്ന കമ്പനി പദ്ധതിയുടെ 60 ശതമാനത്തോളം മുടക്കേണ്ടി വരും. ഏകദേശം 10,619 കോടി രൂപയോളം വരുമിത്. പകരം ടോൾ പിരിക്കുന്നതിനുള്ള 30 വർഷത്തെ അവകാശം കമ്പനിക്കു ലഭിക്കും.

പദ്ധതിയെ 2 ഘട്ടങ്ങളായി വിഭജിച്ചാണ് നടപ്പിലാക്കുന്നത്. ഹെബ്ബാൾ ജംക്ഷൻ മുതൽ ശേഷാദ്രി റോഡ് റേസ് കോഴ്സ് ജംക്ഷൻ വരെ (8.7 കിലോമീറ്റർ), ശേഷാദ്രി റോഡ് മുതൽ സിൽക്ക് ബോർഡ് വരെ (8.01 കിലോമീറ്റർ) എന്നിവയാണിത്. സെപ്റ്റംബർ രണ്ടാണ് കരാറിനായി രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

മികച്ച പ്രതികരണമാണ് കമ്പനികളിൽ നിന്നു ലഭിച്ചതെന്നും പദ്ധതിയുടെ സങ്കീർണത കണക്കിലെടുത്ത് കൂടുതൽ സമയം അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടതായും ബി-സ്മൈൽ ടെക്നിക്കൽ ഡയറക്ടർ ബി.എസ്. പ്രഹ്ലാദ് അറിയിച്ചു.

SUMMARY: Adani, Tata join race to build Bengaluru tunnel road.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെളഗാവിയില്‍ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ട് മരണം

ബെംഗളൂരു: ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ...

ബാലറ്റിൽ ഒപ്പുവച്ചില്ല; തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ആർ. ശ്രീലേഖയുടെ വോട്ട് അസാധു

തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി...

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ...

ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ...

ഇടുക്കിയില്‍ കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരുക്ക്

ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി...

Topics

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ...

ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ...

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ...

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍...

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും 

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ്...

ബെംഗളൂരുവിലെ ഫ്ലാറ്റിൽ തീപിടിത്തം; ഐടി ജീവനക്കാരി ശ്വാസംമുട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മരിച്ചു....

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണം: കെകെടിഎഫ്  

ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ്...

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു 

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ...

Related News

Popular Categories

You cannot copy content of this page