കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി പത്മജ ഇന്നലെ രംഗത്തെത്തിയിരുന്നു. നേതാക്കൾ പറഞ്ഞുപറ്റിച്ചെന്നും ഡിസിസി ഓഫീസിന് മുന്നിൽ മക്കൾക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ഞങ്ങൾ മരിച്ചാൽ മാത്രമേ പാർട്ടിക്ക് നീതിതരാൻ കഴിയുകയുള്ളൂ എന്നുണ്ടോയെന്നും കഴിഞ്ഞ ദിവസം അവർ ചോദിച്ചിരുന്നു.
ഇതുവരെ 20 ലക്ഷം രൂപ തന്നതല്ലാതെ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും പരിപൂർണമായിട്ടും ആ പാർട്ടിയുമായുള്ള ബന്ധം അവസാനിച്ചിരിക്കുകയാണെന്നും പത്മജ പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യതകളാണ് ഉണ്ടായിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയനെയും മകൻ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായിരുന്നു.
SUMMARY: Former DCC Treasurer N.M. Vijayan’s daughter-in-law Padmaja attempted suicide