കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച ഹോട്ടല്‍ ജീവനക്കാരന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാനമായ ലക്ഷണങ്ങളോടെയാണ് മരിച്ചതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശി ശശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടല്‍ അടച്ചിടാൻ കോർപറേഷൻ നിർദേശം നല്‍കി. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറില്‍ നിന്നും വെള്ളത്തിന്‍റെ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്.
അബോധാവസ്ഥയിലായിരുന്ന റഹീം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. റഹീമിന്‍റെ മരണം അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.
SUMMARY: Amebic encephalitis; A person who worked with deceased Rahim also died with similar symptoms