കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ പുറത്ത്. അസ്ഥികൂടങ്ങള്‍ മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേതാണെന്നാണ് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. വിശദമായ പരിശോധയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ വെച്ച് വിശദമാ ശാസ്ത്രീയ പരിശോധനകള്‍ക് നടത്തും.
അസ്ഥികളുടെ പ്രാഥമിക പരിശോധന ഇന്നലെ തന്നെ കോട്ടയം മെഡിക്കല്‍ കല്ലജ് ആശുപത്രിയില്‍ നടത്തിയിരുന്നു. വിശദമായ പോസ്റ്റ്മോർട്ടവും നടന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ആർപ്പൂക്കര അമ്പലക്കവല മെഡിക്കല്‍ കോളേജ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഗ്രൗണ്ടില്‍ കളിക്കാനെത്തിയ വിദ്യാർഥികളാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടത്. കുറ്റിക്കാട്ടിലേക്ക് തെറിച്ചുപോയ ഫുട്ബോള്‍ തിരയാൻ കയറിയപ്പോഴായിരുന്നു കുട്ടികള്‍ അസ്ഥികള്‍ കണ്ടത്. തുടർന്ന് വിവരം ഗാന്ധിനഗർ പോലീസില്‍ അറിയിക്കുകയായിരുന്നു.
അസ്ഥികൂടത്തിന് സമീപം വെള്ളമുണ്ടും കണ്ടെത്തി. മുഴുവൻ അസ്ഥിഭാഗങ്ങളും തന്നെ സംഭവസ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകത്തിലേയ്ക്കെത്തുന്ന തെളിവുകളോ, പരുക്കുകളോ അസ്ഥികൂടത്തില്‍ കണ്ടെത്താനായിട്ടില്ലന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇതുസംബന്ധിച്ച് അന്തിമനിഗമനത്തിലെത്താനാകു. സംഭവസ്ഥലത്ത്തന്നെ മൃതദേഹം അഴുകി അസ്ഥിതെളിഞ്ഞതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
SUMMARY: Report says skeleton of a man found on school grounds; Police intensify investigation