ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ചടങ്ങിൽ ഏറ്റുവാങ്ങും. മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്കാരങ്ങൾ മലയാള താരങ്ങളായ വിജയരാഘവനും ഉർവശിയും ഏറ്റുവാങ്ങും.
“പൂക്കാലം’ സിനിമയിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും ഏറ്റുവാങ്ങും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ള വിശിഷ്ടവ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
സുദീപ്താ സെൻ (ദ കേരള സ്റ്റോറി) ആണ് മികച്ച സംവിധായകൻ. “ഉള്ളൊഴു ക്കാണ് മികച്ച മലയാള ചിത്രം. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത “ട്വൽത്ത് ഫെയിൽ ആണ് മികച്ച ഫീച്ചർ സിനിമ. പാർക്കിങ്ങാണ് മികച്ച തമിഴ് സിനിമ. പിയൂഷ് ഠാക്കൂറിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിക്ക് ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിക്കും ലഭിച്ചു.
SUMMARY: Mohanlal to receive Dadasaheb Phalke Award; National Film Awards to be presented today