കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നല്‍കിയ ഹർജിയില്‍ താല്‍ക്കാലിക ആശ്വാസം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം പരാതിയുമായി പരാതിക്കാരന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചു. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളില്‍ സർക്കാർ നല്‍കിയ ഹർജിയില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി പരാമർശങ്ങള്‍ നീക്കിയത്.
ഈ പരാമർശം അനവസരത്തിലുള്ളതാണെന്നും ഹൈക്കോടതി വിമർശിച്ചു. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി നടപടിക്കെതിരെ അജിത് കുമാറും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹർജി ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചു. അജിത് കുമാറിനെതിരെ തുടരന്വേഷണം വേണമെങ്കില്‍ അതിന് സർക്കാരിന്റെ അനുമതി വേണമെന്നും കോടതി പറഞ്ഞു.
SUMMARY: Relief for MR Ajith Kumar; High Court says no further investigation in disproportionate assets case













