ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര കളരിക്കൽ ജങ്ഷൻ പീടികചിറയിൽ നടരാജനാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. നടരാജന്‍റെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിൽ പരുക്കേറ്റ നടരാജന്‍റെ ഭാര്യ സിന്ധുവും ചികിത്സയിലാണ്.
വെട്ടേറ്റ നിലയിൽ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
SUMMARY: Father dies after being stabbed by son in Alappuzha; mother seriously injured














