കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000 പേർക്ക് മാത്രമേ ശബരിമലയില്‍ ദർശനം നടത്താൻ കഴിയൂ എന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
കൂടാതെ വെർച്ച്‌വല്‍ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമേ പ്രവേശനം അനുവദിക്കൂ. മകരവിളക്ക് ദിനത്തില്‍ രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലില്‍ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടുന്നതല്ല. 11 മണി കഴിഞ്ഞാല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശത്തില്‍ പറയുന്നു.
SUMMARY: Sabarimala Makaravilakku: Entry restricted to 35,000 people only, High Court imposes restrictions







