കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ വധക്കേസില്‍ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹർജിയിലാണ് നടപടി. ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
വിചാരണ ആരംഭിക്കാനിരിക്കെ പ്രതികള്‍ക്കെതിരെ ഐ.പി.സി 323-ാം വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ബോധപൂർവം പരിക്കേല്‍പ്പിക്കല്‍ എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴില്‍ വരുന്നത്. അഭിമന്യുവിനെ മർദിച്ച പ്രതികള്‍ക്ക് നിയമപരമായ പഴുതിലൂടെ രക്ഷപ്പെടാൻ അവസരം ലഭിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
SUMMARY: Abhimanyu murder case: High Court directs completion of trial and pronouncement of verdict within four months
















