ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി ആദിത്യ (16)യുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളോടും പെണ്‍കുട്ടിക്ക് പ്രണയമായിരുന്നു.
എന്നാല്‍ കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്ന് എറണാകുളം റൂറല്‍ എസ് പി പറഞ്ഞു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.
പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ കൊറിയന്‍ സുഹൃത്ത് മരിച്ചതിനാല്‍ താനും മരിക്കുന്നു എന്നായിരുന്നു ഉണ്ടായിരുന്നു. അതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഫോണിന്‍റെ ഫോറന്‍സിക് പരിശോധന ഫലം വരാന്‍ സമയമെടുക്കും.
മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട് എന്ന് എറണാകുളം റൂറല്‍ എസ്പി പ്രതികരിച്ചു. അതേസമയം, കുട്ടി കൊറിയന്‍ ഭാഷ പഠിക്കുന്നതിനും സിനിമ കാണുന്നതിലും താത്പര്യം കാണിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
SUMMARY: Aditya’s death in Chottanikkara; Police say claim of Korean friend’s involvement is false
















