കോട്ടയം: മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സില്‍ എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് മതിയായ അറ്റൻഡൻസ് ഇല്ലാതെ പ്രവേശനം നല്‍കിയെന്ന പരാതിയില്‍ എം.ജി. സർവകലാശാല സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു.
മുൻ പ്രിൻസിപ്പലാണ് മതിയായ ഹാജർ ഇല്ലാതിരുന്നിട്ടും ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കിയതെന്നാണ് സർവകലാശാലയുടെ രേഖകള്‍ പ്രകാരമുള്ള ആരോപണം. വിഷയം മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നല്‍കിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്നത്തെ സിൻഡിക്കേറ്റ് പ്രിൻസിപ്പലിന് താക്കീത് നല്‍കി കേസ് അവസാനിപ്പിച്ചിരുന്നു.
SUMMARY: Arsho granted unauthorized admission to the seventh semester; MG Syndicate reviews the decision















