Monday, April 27, 2026
25.2 C
Bengaluru

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് ബിബിഎംപി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലുണ്ടായ വെള്ളക്കെട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 15നകം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സോണൽ കമ്മിഷണർമാർക്കും ജോയിൻ്റ് കമ്മിഷണർമാർക്കും നിർദേശം നൽകിയതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

അനധികൃത നിർമാണങ്ങൾ പുനരവലോകനം ചെയ്യാനും അടിയന്തരമായി ഒഴിപ്പിക്കുന്നതിനുള്ള ഉത്തരവ് നൽകാനും സോണൽ കമ്മീഷണർമാർക്കും തഹസിൽദാർമാർക്കും അദ്ദേഹം നിർദേശം നൽകി. ബിബിഎംപി ഡാറ്റ പ്രകാരം നഗരത്തിൽ 1,712 കൈയേറ്റങ്ങളാണുള്ളത്. ഇതിൽ 167 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി അടുത്തിടെ ഉത്തരവിട്ടിട്ടും ബിബിഎംപി നടപടി സ്വീകരിച്ചിട്ടില്ല.

മഹാദേവപുരയിൽ 492 കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബൊമ്മനഹള്ളിയിൽ 201 കയ്യേറ്റങ്ങൾ കണ്ടെത്തിയെങ്കിലും, ഇവ ഒഴിപ്പിക്കാൻ കോടതി അനുമതി ലഭിച്ചിട്ടില്ല. ആർആർ നഗറിൽ 104 കയ്യേറ്റങ്ങളുണ്ട്, ഇവയിൽ 13 എണ്ണം ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ദാസറഹള്ളിയിൽ ആകെ 287 കെട്ടിടങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തി. ഇവയിൽ 45 എണ്ണം ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന്. തുഷാർ ഗിരിനാഥ് പറഞ്ഞു.

ഈസ്റ്റ് സോണിൽ 123 അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 13 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി അനുമതി നൽകി. വെസ്റ്റ് സോണിൽ 46 ഘടനകളും സൗത്ത് സോണിൽ 46, കോറമംഗലയിൽ 104, യെലഹങ്കയിൽ 359 എന്നിങ്ങനെയാണ് മറ്റ്‌ കണക്കുകൾ.

TAGS: BENGALURU | BBMP
SUMMARY: BBMP sets November 15 deadline to evict encroachments

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന്...

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

അധ്യാപിക സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി....

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര...

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി...

Topics

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം...

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

ടി.സി.എസ്. വേൾഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍...

Related News

Popular Categories

You cannot copy content of this page