ബെംഗളൂരു: ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാത നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും. ലോക്സഭയില്‍ ബെംഗളൂരുവില്‍ നിന്നുള്ള എം.പി പി.സി മോഹന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
263.4 കിലോമീറ്റർ ദൂരമുള്ള പാതയുടെ നിര്‍മാണ ചെലവ് 15,188 കോടി രൂപയാണ്. കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ 100 കിലോമീറ്റർ നിർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനവും ജനുവരിയോടെ പൂർത്തിയാകും. നിലവില്‍ ഇരുനഗരങ്ങള്‍ക്കിടയിലുള്ള യാത്രാദൂരം ആറ്-ഏഴ് മണിക്കൂറാണ്. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദൂരം പകുതിയായി കുറയും. രണ്ട് സംസ്ഥാനങ്ങൾക്കിടയിലുള്ള ഗതാഗതച്ചെലവും കുറയും.
SUMMARY: Chennai-Bengaluru Expressway to be completed in March
















