തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എയെ താക്കീത് ചെയ്യാൻ സാധ്യത. എംഎല്‍എ ആയതിനാല്‍ കൂടുതല്‍ നടപടികള്‍ ഒഴിവാക്കുമെന്നാണ് സൂചന. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകാനും പാർട്ടി നിർദേശം നല്‍കും. ഇന്നലെ എംഎം ഹസൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചിരുന്നു.
എംഎം ഹസൻ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോർട്ട് നല്‍കും. ഹസൻ പാർട്ടി നേതൃത്വത്തിന് നല്‍കുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തുടർതീരുമാനം. കൈയാങ്കളി നടന്ന വീടിന്റെ ഉടമസ്ഥൻ സജാദിനെയും പാളയം പ്രദീപിനെയും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്തയാളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താൻ രമ്യ ശ്രമിച്ചതില്‍ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
SUMMARY: Chirayinkeezhu scuffle controversy: Ramya Haridas likely to face a warning
















