ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. ദീപ്കെ തന്നെയാണ് എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. എന്നാല്‍ സമരത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരുമെന്നും ദീപ്കെ പറഞ്ഞു. ‘കഴിഞ്ഞ കുറച്ചുദിവസമായി ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇന്ന് രക്തപരിശോധനയിലാണ് ടൈഫോയിഡ് സ്ഥിരീകരിച്ചത്. ചികിത്സ തുടരുകയാണ്.
പോരാട്ടം തുടരുക തന്നെ ചെയ്യും. പ്രതിഷേധം ഇത്രയും വിജയകരമായ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. ഈ രീതിയില്‍ സമാധാനപരമായി പ്രതിഷേധം തുടർന്നാല്‍ നമ്മുക്ക് വിജയം നേടാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’, ദീപ്കെ എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
അതേസമയം ഇന്ന് വൈകീട്ട് 3.30നാണ് സിജെപി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാർ വീണ്ടും ചർച്ച നടത്തുന്നത്.ധര്‍മേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് നേതാക്കള്‍. വഴങ്ങിയില്ലെങ്കില്‍ രാജ്യമാകെ പ്രക്ഷോഭം പടരുമെന്ന മുന്നറിയിപ്പും ഇവർ നല്‍കുന്നുണ്ട്.
SUMMARY: CJP founder Abhijit Deepke contracts typhoid
















