തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ സിപിഎം ഗുണ്ടായിസം. ഡെപ്യൂട്ടി മേയർ ആശാ നാഥ് അടക്കമുള്ള വനിതാ കൗണ്‍സിലർമാർക്ക് നേരെ അതിക്രമം നടത്തി. മേയർ വിവി രാജേഷിനെയും കയ്യേറ്റം ചെയ്തു. പരുക്കേറ്റ മേയറെയും ഡപ്യൂട്ടി മേയറെയും മറ്റ് കൗണ്‍സിലർമാരെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സത്യപ്രതിജ്ഞാ വിവാദത്തെ തുടർന്ന് മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് എല്‍ഡിഎഫ് കൗണ്‍സിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ച് സംഘർഷം ഉണ്ടാക്കിയത്. മേയറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിക്കൊണ്ടാണ് ഇടത് കൗണ്‍സിലർമാർ ഇത്തരത്തിലുള്ള ഗുണ്ടായിസം കാട്ടിക്കൂട്ടിയത്. തികച്ചും മനുഷ്യരഹിതമായ ആക്രമണമാണ് സിപിഎം കൗണ്‍സിലർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
കയ്യൂക്കുകൊണ്ട് കൊണ്ട് കാര്യം നേടാമെന്ന് കരുതേണ്ടെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. മേയറെ ഓഫിസില്‍ കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വി.വി.രാജേഷ് ചോദിച്ചു. അത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
ഹൈക്കോടതി ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയും, അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍, നിലവിലുള്ള മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അസാധുവായെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ ശക്തമായ പ്രതിഷേധം. കാപ്പ (KAAPA) കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലർ ആർ. സുഗതനെ പുറത്താക്കണമെന്ന ആവശ്യവും, ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞാ വിവാദവും മുൻനിർത്തി മേയറും ഡപ്യൂട്ടി മേയറും രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം
SUMMARY: Clashes in Thiruvananthapuram Corporation; Mayor and councilors injured
















