ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയാണെന്ന് വിജയ് ആരോപിച്ചു.തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ രാഷ്ട്രീയമായി നേരിടാൻ പലവിധത്തിലുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ട്. കരൂർ ദുരന്തവും ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും തന്നെ തളർത്തിയിട്ടില്ലെന്നും വിജയ് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോടികൾ നൽകി സംസ്ഥാനത്തെ കോൺഗ്രസിനെ വിലയ്ക്കെടുത്തു. തമിഴ്നാട്ടിൽ ഇപ്പോഴുള്ളത് ഒരു പണപ്പെട്ടി സഖ്യം മാത്രമാണ്. എന്നാൽ, യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ എനിക്കൊപ്പമാണ്. ഡിഎംകെയും ബിജെപിയും ഒന്നിച്ച് എന്നെ തടയാൻ ശ്രമിക്കുകയാണ്. അണ്ണാദുരൈയുടെയും കാമരാജിന്റെയും സുവർണ ഭരണം തമിഴ്‌നാട് വർഷങ്ങളായി ആഗ്രഹിക്കുന്നുണ്ട്. അത് തിരികെ കൊണ്ടുവരാൻ ടിവികെയ്ക്ക് കഴിയും. തമിഴ്നാടിന്റെ ഭാവി മാറ്റാൻ ജനങ്ങൾ എനിക്കൊരു അവസരം നൽകണം. ജനക്കൂട്ടത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു’-വിജയ് പറഞ്ഞു.
തന്റെ യോഗങ്ങൾ തടയാൻ സർക്കാർ പ്രത്യേക മാർഗരേഖ വരെ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. അപകീർത്തിപ്പെടുത്താനാണ് തെരഞ്ഞെടുപ്പിന് മുൻപുള്ള വിവാഹ മോചന ഹർജി. എം.കെ. സ്റ്റാലിൻ കോടികൾ നൽകി സംസ്ഥാനത്തെ കോൺഗ്രസിനെ വിലയ്ക്കെടുത്തെന്നും വിജയ് ആരോപിച്ചു.
SUMMARY : ‘Conspiracy behind divorce petition’; Vijay says DMK’s money box will destroy alliance
















