തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. താൻ ഉന്നയിച്ച ഗുരുതരമായ വിഷയങ്ങളില്‍ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനെ തുടർന്നാണ് ഈ തീരുമാനം. ഫേസ്‌ബുക്കില്‍ ഇതുസംബന്ധിച്ച കുറിപ്പുകളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
താൻ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ സർക്കാരോ പൊതു സമൂഹമോ ഉണർന്ന് പ്രവർത്തിക്കാത്തതിനാലാണ് സത്യാഗ്രഹം തുടങ്ങാൻ തീരുമാനിച്ചത് എന്നാണ് സനല്‍ കുമാർ പറയുന്നത്. തനിക്കു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം തെരുവില്‍ നിരത്തിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് അതില്‍ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം എന്നാണ് സനല്‍ കുമാർ ആവശ്യപ്പെട്ടുന്നത്. കഴിഞ്ഞ നൂറു ദിവസമായി താൻ സോഷ്യല്‍ മീഡിയയിലൂടെ ഇതിനേക്കുറിച്ച് സംസാരിക്കുകയാണെന്നും എന്നാണ് പൊതു സമൂഹം ഉണരുന്നില്ല എന്നാണ് സംവിധായകൻ പറയുന്നത്.
ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ്
വർഷങ്ങളായി ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങള്‍ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങള്‍ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണ്.എന്റെ ആവശ്യങ്ങള്‍ ചുവടെ പറയുന്നവയാണ്.1. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക.2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരില്‍ ഉണ്ടായിട്ടുള്ള കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, റിപ്പോർട്ടില്‍ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക.
SUMMARY: Director Sanal kumar begins hunger strike in front of the Secretariat
















