വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തില്‍ നിന്ന് ഉടന്‍ പിന്മാറുമെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റോയിട്ടേഴ്‌സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ആവശ്യമെങ്കില്‍ മാത്രം ഇനി യുദ്ധത്തിലേക്ക് തിരിച്ചുവരുമെന്നും ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധത്തിൽ പങ്കുചേരാൻ യൂറോപ്യൻ രാജ്യങ്ങൾ വിസമ്മതിച്ചതോടെയാണിത്.
നാളെ രാവിലെ ആറരയ്ക്ക് മാധ്യമങ്ങളെ കാണുന്നതിന് മുൻപാണ് ട്രംപ് റോയിട്ടേഴ്സിന് ടെലിഫോൺ അഭിമുഖം നൽകിയത്. ഇറാൻ ഉടൻ സമാധാന കരാറിലെത്തിയില്ലെങ്കിൽ ആക്രമണം ശക്തമാക്കുമെന്നായിരുന്നു നേരത്തേ ട്രംപിന്റെ ഭീഷണി. എന്നാലിപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിന്റെ ആവശ്യമില്ലെന്നാണ് നിലപാട്.
വെടിനിറുത്തലിനായി ഇറാൻ പ്രസിഡന്റ് തന്നെ സമീപിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബുധനാഴ്ച പറഞ്ഞു. ‘അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പരിഹാസ്യമായ നാടകങ്ങളിലൂടെ ഈ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Donald Trump makes a big announcement that the United States will soon withdraw from the Iran war















