കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ‘ഓപ്പറേഷൻ ഹെറോഫ് 2 ” എന്ന പേരിലാണ് സുരക്ഷാ സേനയ്ക്കെതിരെ വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമിച്ചത്. ഇന്നലെ പ്രവിശ്യയിലെ 12ലേറെ ഇടങ്ങളിലായുണ്ടായ ആക്രമണത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ ബി.എൽ.എ വധിച്ചു. ക്വെറ്റ, ഗ്വദർ, പസ്നി, മുസ്‌തംഗ് തുടങ്ങി പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായി.
സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ. പാക് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇവരുടെ ആക്രമണങ്ങൾ പതിവാണ്. ബി.എൽ.എ അഫ്ഗാനിലും ഇറാനിലും സജീവമാണ്.
SUMMARY: Encounter in Balochistan: 10 Pakistani security personnel killed















