ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് ഡി.സി.സി. വൈസ് പ്രസിഡന്റ് സജി ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ പാർട്ടിയില്‍ നിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സജി ജോസഫ് പ്രഖ്യാപിച്ചു.
കുട്ടനാട് സീറ്റ് വിറ്റുവെന്ന് സജി ജോസഫ് ആരോപിച്ചു. സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ കുട്ടനാടിനെ ബലി കൊടുത്തുവെന്നും കുട്ടനാട്ടുകാരനായ സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യം നേതൃത്വം അവഗണിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സജി ജോസഫിനൊപ്പം ഡി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളും പാർട്ടി സ്ഥാനങ്ങള്‍ രാജിവച്ചു.
ഇവരുടെ രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിന് കൈമാറി. വേദനയോടെയാണ് ഈ തീരുമാനമെടുത്തത്. പ്രസ്ഥാനത്തെയോ നേതാക്കളെയോ കുറ്റം പറയുന്നില്ല, പക്ഷേ കുട്ടനാടിനെ വില്‍പ്പനച്ചരക്കാക്കാൻ അനുവദിക്കില്ല. ഇത് കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് സജി ജോസഫ് പറഞ്ഞു.
SUMMARY: Explosion in Kuttanad Congress; A section of leaders resign en masse















