കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്ത് മുസ്ലീം ലീഗ്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു, പിന്നാലെ ലീഗിൻ്റെ അക്കൗക്കില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കില്‍ പണം അടച്ചത്. കോഴിക്കോട് കിഴക്കേ നടക്കാവിലെ “ക്രസന്റ് ഹൗസ്” എന്ന വീടാണ് കടബാധ്യതയിലായിരുന്നത്.
കോഴിക്കോട് ടൗണ്‍ സർവീസ് സഹകരണ ബാങ്കില്‍ ഈ വീടിനുമേല്‍ ഏകദേശം 58 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയില്‍ ഇത് 48 ലക്ഷം രൂപയായി കുറച്ചിരുന്നെങ്കിലും, ആ തുകയും അടയ്ക്കാൻ സാധിക്കാതിരുന്നതോടെയാണ് ബാങ്ക് നടപടികള്‍ കടുപ്പിച്ചത്. മാർച്ച് 31നകം തുക അടച്ചുതീർക്കണമെന്നായിരുന്നു നോട്ടിസ്. കോഴിക്കോട് ടൗണ്‍ സർവീസ് സഹകരണ ബാങ്കില്‍ നിന്ന് ഏകദേശം പത്ത് വർഷങ്ങള്‍ക്ക് മുമ്പ് വീടിന്റെ നവീകരണത്തിനായി 70 ലക്ഷം രൂപ വായ്പയായി എടുത്തതായിരുന്നു.
എന്നാല്‍ തിരിച്ചടവില്‍ ഉണ്ടായ തടസ്സങ്ങളാണ് നിലവിലെ ബാധ്യതയ്ക്ക് കാരണമായത്. മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച്. മുഹമ്മദ് കോയ നിർമ്മിച്ചതാണ് ഈ വീട്. പിന്നീട് മുനീർ ഇത് പുതുക്കിപ്പണിതിരുന്നു. കോഴിക്കോട് മുസ്ലിം ലീഗിനായി ഒരു പാർട്ടി കേന്ദ്രം പോലെ പ്രവർത്തിച്ചിരുന്ന ഈ വീട്ടിന് ജപ്തി ഭീഷണി നേരിടുന്നത് പാർട്ടി വൃത്തങ്ങളില്‍ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇതിന് മുമ്പും ജാഫർ ഖാൻ കോളനിയിലെ മുനീറിന്റെ മറ്റൊരു വീട് സമാന സാഹചര്യത്തില്‍ ജപ്തി ഭീഷണി നേരിട്ടിരുന്നു. പിന്നീട് ആ വീട് വില്‍പ്പന നടത്തി ബാധ്യത തീർക്കുകയായിരുന്നു.
SUMMARY: League pays off loan of Rs 49 lakh; MK Muneer escapes threat of foreclosure















