തിരുവനന്തപുരം: കായംകുളം നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ആലപ്പുഴ കലക്ടറോട് കമീഷൻ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമീഷൻ. വ്യാഴാഴ്ച ഉച്ചയ്ക്ക് മുൻപ് നടപടിയെടുത്ത് അറിയിക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
നാക്ക്ചാതുര്യംകൊണ്ടും ശരീര അഴകുകൊണ്ടും അതെല്ലാം വിൽപ്പനയ്ക്കായിവച്ചുമാണ് പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദിന്റെ അധിക്ഷേപം.
ബുധനാഴ്ച യുഡിഎഫ് കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പരാമർശം. തുടർന്ന് ചാനലുകളിൽ വാർത്തയാകുകയും വൻപ്രതിഷേധം ഉയരുകയും ചെയ്തതോടെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. സംഭവം ചർച്ചയായതോടെ ഇർഷാദിനെ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
SUMMARY: Misogynistic remarks against Pratibha: Election Commission seeks report from Collector















