ഓളപ്പരപ്പിലെ ജലരാജാവ് ആരാകും? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: 71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. സിംബാബ്വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് ഉദ്ഘാടന ചടങ്ങില്‍ മോദി പങ്കെടുക്കും.

നെഹ്‌റു ട്രോഫി വെള്ളിക്കപ്പ് നേടാന്‍ ചുണ്ടനുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഓളപ്പരപ്പിലെ ജലരാജാവ്  ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍. ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടന്‍വള്ളങ്ങള്‍ 21 എണ്ണമുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെയും പോരിനിറങ്ങും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം മത്സര വള്ളങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്.

രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ തുടക്കം. ഉദ്ഘാടനച്ചടങ്ങിനു ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. വൈകിട്ട് നാലോടെ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലില്‍ ഏറ്റുമുട്ടുക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്വല്‍ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ലൈനില്‍ ആദ്യം സ്പര്‍ശിക്കുന്ന വള്ളമാകും വിജയി.
SUMMARY: Nehru Trophy Boat Race today

 

LEAVE A REPLY

Please enter your comment!
Please enter your name here