കൊച്ചി: ഒരുമാസമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ. ജനകീയ ബോധവൽക്കരണ ക്യാംപെയിനായ ‘തൂഫാൻ ജാഗരൺ’ വെള്ളിയാഴ്ച (ജൂലൈ 3) ആരംഭിക്കും. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് മന്ത്രി നേരിട്ടെത്തുന്നത്. നാട്ടുകാരും വിദ്യാർഥികളും പങ്കെടുക്കുന്ന ജനസഭക്ക് ശേഷം പെരുമ്പാവൂരിലെ ‘ഭായ്’ കോളനിയിലെത്തി ഇതര സംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒരു മാസം കൊണ്ട് സംസ്ഥാനത്ത് നിന്ന് 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളെ തുടർന്ന് എടുത്തത് 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റിലാകുകയും ചെയ്തു. ഇതിനോടകം 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളും പോലീസ് സംഘടിപ്പിച്ചു.
SUMMARY: Operation Toofan to another level: Ramesh Chennithala to visit ‘Bhai’ colony in Perumbavoor today
















