ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് കരുത്തരായ സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ വിജയിച്ചത്. കളത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 22 ഗോൾ ശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളുമാണ് തൊടുത്തത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓൺടാർഗറ്റ് ഷോട്ട് പോലുമില്ല.
ആദ്യപകുതിയിൽ മിക്കൽ ഒയാർസാബാൽ നേടിയ ഗോളിലൂടെ സ്പെയിൻ മുന്നിലെത്തി. രണ്ടാം പകുതിയുടെ 66ആം മിനുട്ടിൽ പെഡ്രോ സ്പെയിനിന്റെ ലീഡ് ഇരട്ടിച്ചപ്പോൾ 89ആം മിനുട്ടിൽ ഗോളിലൂടെ ഒയാർസാബാൽ ഓസ്ട്രിയയുടെ നെഞ്ചിലെ അവസാന ആണിയും അടിച്ചു.
കളിയുടെ 36ആം മിനുട്ടിൽ കുക്കുറെല്ലയിൽ നിന്നും ലഭിച്ച പാസ് സ്വീകരിച്ച ഒയാർസാബാൽ ഒരു മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ച് ടൂർണമെന്റിലെ തന്റെ മൂന്നാം ഗോൾ സ്വന്തമാക്കി.രണ്ടാം പകുതിയിൽ ബെയ്നയുടെ പാസ്സിനെ മികച്ചൊരു ഹെഡറിലൂടെ പെഡ്രോ വലയിലാക്കി. കളിയുടെ അവസാന ഘട്ടങ്ങളിൽ സ്പെയിനിന്റെ മൂന്നാം ഗോൾ പിറന്നു. ലാമിനെ യമലിന്റെ ഗോളെന്നുറച്ച ഷോട്ട് ഡേവിഡ് അലാബ പ്രതിരോധിച്ചെങ്കിലും കുക്കുറെല്ലയുടെ ക്രോസിൽ നിന്നും ഒയാർസാബാൽ തന്റെ ടൂർണമെന്റിലെ നാലാം ഗോൾ സ്വന്തമാക്കി.
2010 ഇൽ ജേതാക്കളായ ശേഷം ആദ്യമായാണ് സ്പെയിൻ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം അവർ വിജയിക്കുന്നത്. ചൊവ്വാഴ്ച ഡാലസിൽ നടക്കുന്ന പ്രീ ക്വാർട്ടറിൽ പോര്‍ച്ചുഗല്‍–ക്രൊയേഷ്യ മല്‍സരത്തിലെ വിജയികളെയാകും സ്പെയിന് ഇനി നേരിടേണ്ടി വരിക.
SUMMARY: Spain beats Austria 3–0 to reach pre-quarterfinals
















