ബെംഗളൂരു: ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി കർണാടക പോലീസ്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെ ചെവ്വാഴ്ച മുതലാണ് കാണതായത്. കാണാതായി നാലാം ദിവസമായ ഇന്നും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഡ്രോൺ കാമറകൾ ഉപയോഗിച്ച് കുട്ടിയെ കാണാതായ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചെന്ന് എസ്പി ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.
മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടൻ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പോലീസിൽ വ്യാഴാഴ്ച പരാതിനൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതായത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
#WATCH | Chikkamagaluru, Karnataka: Search operations have intensified for a missing Class 10 student near Manikyadhara Falls. pic.twitter.com/0LqIuLLrR7
— ANI (@ANI) April 10, 2026
ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്.
Chikkamagaluru, Karnataka | SP Jitendra Kumar Dayama says, “… Srinanda, a 15‑year‑old girl from Palakkad, Kerala, arrived in Chikkamagaluru with her parents last night. At around 5:30 pm, they visited the popular Manikyadhara Falls, where her parents realised she was missing.… https://t.co/nZ0ANeipkL pic.twitter.com/aXacwLMQMM
— ANI (@ANI) April 10, 2026
പാലക്കാട് നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. വ്യൂ പോയിന്റ് സന്ദർശിക്കുമ്പോൾ മറ്റ് പത്ത് പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്.കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിൽ ഊർജിതമാക്കാൻ കർണാടക വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
SUMMARY: Parents suspect that Sreenanda, who went missing in Chikkamagaluru, may have been kidnapped; search intensifies















