Monday, February 16, 2026
26.3 C
Bengaluru

ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം വേണം: ഹൈക്കോടതി

കൊച്ചി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.

ദേശീയപാതയില്‍ യാത്രക്കാര്‍ വലിയ പ്രശ്‌നമാണ് നേരിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോള്‍ നല്‍കുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കില്‍ ടോളുകൊണ്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

അതിനകം പ്രശ്‌നം പരിഹരിക്കണമെന്നും ടോള്‍ നിര്‍ത്തലാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.പാലിയേക്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെയും ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ചിരുന്നു.

സര്‍വീസ് റോഡുകള്‍ പോലും സഞ്ചാരയോഗ്യമല്ലെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി മുന്‍കൂട്ടി അറിയണമായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

SUMMARY: Problems on national highways must be resolved within a week: High Court

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: ആഗോള വിപണിയിലെ വിപണികളിലെ ഇടിവ് കാരണം ഇന്ത്യയിലെ സ്വർണ, വെള്ളി...

വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

പാലക്കാട്: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയില്‍...

പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ്...

കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ചാമരാജനഗർ ബി.ആർ.ടി ടൈഗർ റിസർവ് പരിധിയിൽ കൊല്ലെഗൽ വന്യജീവി സങ്കേതത്തിലെ...

റിയൽ എസ്‌റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസ്; ബിജെപി എംഎൽഎ ബൈരതി ബസവരാജ് റിമാൻഡിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യാപാരിയും ഗുണ്ടാനേതാവുമായ ബിക്സുശിവ കൊല ചെയ്യപ്പെട്ട കേസിൽ...

Topics

റിയൽ എസ്‌റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസ്; ബിജെപി എംഎൽഎ ബൈരതി ബസവരാജ് റിമാൻഡിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യാപാരിയും ഗുണ്ടാനേതാവുമായ ബിക്സുശിവ കൊല ചെയ്യപ്പെട്ട കേസിൽ...

എം.എം.എയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം നൽകും; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷന്റെ (എംഎംഎ) 90–ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ...

ഗുഡ്‌സ് ഓട്ടോയിൽ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിനു സമീപം ഹൊസ്‌കോട്ടയിൽ ഗുഡ്‌സ് ഓട്ടോയിൽ ലോറിയിടിച്ചു കണ്ണൂർ കണിച്ചാർ...

മുതിര്‍ന്ന കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു

ബെംഗളൂരു: മുതിര്‍ന്ന കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. ഗാനരചയിതാവ്,...

മഹാശിവരാത്രി; ബെംഗളൂരുവില്‍ നാളെ മാംസ വിൽപ്പനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാശിവരാത്രി ദിവസമായ നാളെ നഗരത്തിൽ കശാപ്പും മാംസ വിൽപനയും നിരോധിച്ചു....

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ...

ബെംഗളൂരു ഹൊസ്കോട്ടില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടിലുണ്ടായ വാഹനാപകടത്തിൽ  മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7...

ബി.ജെ.പി. എം.എൽ.എ. ബൈരതി ബസവരാജ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസിൽ കർണാടക ബി.ജെ.പി....

Related News

Popular Categories

You cannot copy content of this page