ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സുപ്രീംകോടതിയുടെ വിശാല ഭരണഘടന ബെഞ്ചിൽ ഇന്നും വാദം തുടരും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർ ആയിരിക്കും വാദം ഉന്നയിക്കുക. കഴിഞ്ഞദിവസം യുവതി പ്രവേശനത്തെ അനുകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദം നടത്തിയിരുന്നു.
യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സംസ്ഥാന സർക്കാർ വാദം ഉന്നയിക്കും. കഴിഞ്ഞ ദിവസം വാദത്തിനിടെ യഥാർത്ഥ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാവാനുണ്ട്.
അതേസമയം, ഏപ്രിൽ 16ന് നടന്ന വാദത്തിൽ പുനഃപരിശോധനാ ഹർജികളെ പിന്തുണച്ച് ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ വാദം ഉന്നയിച്ചിരുന്നു. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം സുപ്രധാനമായിരിക്കും. വാദത്തിനിടെ സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരാൾക്കും മതത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടാണന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദമടക്കം കോടതിയിൽ ഇനി പൂർത്തിയാകാനുണ്ട്.
SUMMARY: Sabarimala women’s entry case: Supreme Court Constitution Bench to hear arguments again today







