ഡൽഹി: ശബരിമലയില്‍ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്. തന്ത്രി സുപ്രീം കോടതിയില്‍ നല്‍കിയ വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേവപ്രശ്നത്തില്‍ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും തന്ത്രി വാദത്തില്‍ പറഞ്ഞു.
ഈ മാസം 23 വരെയാണ് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കക്ഷികള്‍ക്ക് വാദങ്ങള്‍ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നല്‍കിയിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്. യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് പ്രധാനമായും തന്ത്രി വാദത്തില്‍ വ്യക്തമാക്കുന്നത്.
ആചാരങ്ങളില്‍ അവസാനത്തീർപ്പ് കോടതികള്‍ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയില്‍ സമർപ്പിച്ചത്. ദീർഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയില്‍ സമർപ്പിച്ച വാദങ്ങള്‍ വ്യക്തമാക്കുന്നു. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് എൻഎസ്‌എസും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു.
SUMMARY: Sabarimala women’s entry: Thantri Kanthar Rajeeva wants ban to continue















