തൃക്കരിപ്പൂർ: സന്ദീപ് വാരിയർ എംഎൽഎക്കു നേരെ വധഭീഷണി. ഞായറാഴ്ച വൈകിട്ട് വൈകുന്നേരത്തോടെയാണ് വെടിവച്ചു കൊല്ലും എന്ന് പറഞ്ഞുള്ള ഫോൺകോൾ എംഎൽഎക്കു വന്നത്. ചെറുവത്തൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് തൃക്കരിപ്പൂർ ഭാഗത്തേക്കു തിരിച്ചു വരുന്നതിനു കാറിൽ കയറിയിരിക്കുന്നതിനിടിയിലാണ് വധഭീഷണി സന്ദേശവുമായി ഫോൺ കോളുകൾ വന്നത്.
സംഭവത്തിൽ സന്ദീപ് വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദേര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാരണാസിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോണിലൂടെ അജ്ഞാതൻ അവകാശപ്പെട്ടതെന്ന് എം.എൽ.എയുടെ പരാതിയിൽ വ്യക്തമാക്കുന്നു. തനിക്ക് ജീവഭയമുണ്ടെന്നും ഭീഷണിക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് എം.എൽ.എ ആരോപിച്ചു. രാഷ്ട്രീയമായ ഈ ആരോപണങ്ങൾക്കിടയിൽ, ഫോൺ കോളിന്റെ ഉറവിടത്തെക്കുറിച്ചും പ്രതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കണ്ടെത്താനായി ചന്തേര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Sandeep Warrier receives death threat; warning that he will be shot dead
















